11/21/2012

വാക്ക്

                  

അഗ്നിസ്പുടം ചെയ്ത വാക്കുഞാന്‍ തേടുമ്പോള്‍
തെരുവിലലയുന്ന ബാലന്റെ ഭിക്ഷയായ്‌
വിശപ്പെന്ന വാക്ക് തരിച്ചു നിന്നു .

നെയ്ത്തിരിയായ്‌ നിലവിളക്കായ് ശോഭിച്ചിരുന്ന
ഗൃഹേശ്വരി, കരിന്തിരിയായ്, വാര്‍ദ്ധക്യ -
മെന്ന വാക്ക് പരിഹസിച്ചു .

അമ്മക്കുതാങ്ങായ് പപ്പടംവിയ്ക്കുന്ന ബാലികയ്ക്ക-
റിവെന്ന വാക്കിന്നു നഷ്ട സ്വര്‍ഗം.

ലോകം യുദ്ധക്കളമാകുന്ന  നേരത്ത് 
തെരുവുകള്‍ ചോരതെറിപ്പിച്ചു പായുന്നു
കൊലവിളിക്കുന്നു യുവജനങ്ങള്‍....
കൊന്നൊടുങ്ങുന്ന പാവങ്ങളില്‍ കണ്ടു ഭീതീന്ന വാക്കിന്റെ
താണ്ടവം ഞാന്‍.

പെണ്ണിനും വേണം പഠിപ്പെന്നു മോഹിച്ച  പെണ്ണിന്നുനേരെ
ഭീകര നൃത്തം ചവുട്ടുന്നു  നാട്ടുകാര്‍
ചവിട്ടിയരക്കുന്നു തുല്യതയെ

അധികാര മേല്‍ക്കോയ്മ അഴിമതിക്കൂട്ടായ്മ 
അധര്‍മ്മം നാടുകള്‍ വാഴുന്നേരം 
തിന്മകള്‍ പരിഹാസ നൃത്തം ചവുട്ടുന്നു

നമുക്ക് സൂക്ഷിക്കാം മനസ്സിലെങ്കിലും ഒരുപിടി നന്മതന്‍
പൂച്ചെണ്ടുകള്‍ ....
നമുക്ക് ചെയ്യാം  പ്രവൃത്തിയിലെങ്കിലും
ഒരു കൊച്ചു കൈതാങ്ങായ് ആര്‍ക്കെങ്കിലും ......
ഒരു നല്ല വാക്കിനായ്‌ എങ്ങും  തിരക്കി എവിടെയും കണ്ടില്ല ഒന്നുപോലും !!!!!



 





11/18/2012

നക്ഷത്രം

              
ആകാശ താരകം മിന്നിത്തിളങ്ങുംപോളെന്‍
ആത്മാവ്  നോവുന്നതെന്തുകൊണ്ടോ
മുത്തശ്ശി ചൊല്ലി പഠിപ്പിച്ചിരുന്നു
മോളെ ആത്മാക്കളാണീ ചിരിക്കുന്നത്.

നമ്മെപ്പിരിയാന്‍ ഇഷ്ടമില്ലാതെ
അവര്‍ നമ്മെ കാണാന്‍ വരുന്നതാണ്
നക്ഷത്രമോരോന്നും വേറിട്ടുടെത്തുഞാന്‍
ഓരോമുഖവും  തിരഞ്ഞു നോക്കും

നീലംബരത്തില്‍  ലയിച്ചവരൊക്കെയും
ശ്യാമാംബരത്തില്‍ ഉദിച്ചുവരും
ഇങ്ങനെ ചിന്തിക്കാന്‍ ഇഷ്ടമാണേറെ
ഇന്നും ഞാന്‍ നോക്കുന്നു പോയവരെ

മുത്തശ്ശന്‍, മുത്തശ്ശി, അമ്മാവന്‍ പിന്നെ
കാലം അകാതെ  വിട്ടുപിരിഞ്ഞോര
കൂട്ടുകാരാ നിന്നെയുമേറെത്തിരയുന്നു ഞാന്‍
പഠിച്ചും പഠിപ്പിച്ചും അടിപിടികൂടീം
കളിച്ചും ചിരിച്ചും കളിയാക്കിയും
എന്തിനും ഒപ്പം നടന്ന നമ്മള്‍

കാലമായില്ലേലും  കാലമായി അല്ലെ
നീ ശ്യാമാംബരത്തില്‍ തിളങ്ങുകയോ 
നക്ഷത്രമോരോന്നും വേറിട്ടുടെത്തുഞാന്‍
ഓരോമുഖവും  തിരഞ്ഞു നോക്കും!!!! 

   

11/10/2012

മോഹം

      
കാലം ഒരു കവിതയായെങ്കില്‍
പൂക്കാലം  അതിന്നലങ്കാരമായേനെ ,
ദുഃഖങ്ങള്‍ മഴയായ്പ്പെയ്യുമ്പോള്‍
കുളിര്‍തെന്നല്‍ ആശ്വാസമായേനെ .

മഴവീണമണ്ണില്‍ പതംവന്നമണ്ണില്‍
സ്നേഹത്തിന്‍ വിത്തുവിതക്കുന്നു ഞാന്‍
വെള്ളംനനച്ചും വളംവിരിച്ചും
എന്നും കൊതിയോടെ കാക്കുന്നു
വിത്തുകള്‍ പൊട്ടിമുളക്കുന്നതും
ഈ മരു ഭൂമി വാടികയാകുന്നതും
ഞാന്‍ സ്വപ്നത്തിലെന്നെന്നും കാണുന്നു.

ബാല്യത്തിന്‍ പൂക്കാലസ്മരണതന്‍ പരിമളം
ഇന്നലത്തെപ്പോലെ നെഞ്ചിലേറ്റുന്നു
വീണപൂവാണേലും   ആ നല്ല ഓര്‍മ്മകള്‍
ഇല്ലമറക്കില്ലോരിക്കലും ഞാന്‍.........

ഇന്നുഞാനീനട്ട സ്നേഹത്തിന്‍ വിത്തുകള്‍
കുഞ്ഞിളം ചെടികളായ് മാറുന്നതും
പൂവനമാകുന്നതും കാണുന്നു
പൂങ്കാവനത്തിലെ പൂക്കളും കായ്കളും
കിളികളെ മാടിവിളിക്കേണം
വണ്ടുകള്‍ തുമ്പികള്‍ ചിത്രശലഭങ്ങള്‍
ആ മലര്‍വാടിക്കലങ്കരമാകേണം
നന്മ നിറഞ്ഞൊരു ലോകത്തിനായ്
വേഴാമ്പലെപ്പോലെ ഞാനിരിപ്പൂ ........





11/06/2012

എനിക്കറിയാം

   

എന്റെ ചുറ്റും കളം വരച്ചു ഒരു
ലക്ഷ്മണ രേഖ തീര്‍ത്തതറിഞ്ഞു
ടെമോക്ലീസിന്‍ വാളായി തലക്കുമീതെ
തൂങ്ങിക്കിടപ്പതും ഞാനറിഞ്ഞു .....

പട്ടിണി കിടക്കുന്ന നായക്കൊരു
എല്ലിന്‍ കഷണം കിട്ടിയപോലെ
കടിച്ചു മുറിക്കുന്നതെന്തിനാണ്
എന്നെനിക്കിന്നും അജ്ഞാതമല്ലോ

തുടുപ്പെടുത്തോളിച്ചാല്‍ കല്യാണം മുടങ്ങില്ല
കടലില്‍, കായം കലക്കീട്ടു  കാര്യമില്ല
അക്ഷരം എന്നില്‍ നശിക്കാത്തിടത്തോളം
ഇല്ല കഴിയില്ല എന്നെ തൊടാന്‍.

എന്റെ ചുടുചോര ഊറ്റിക്കുടിച്ചുകൊള്ളൂ 
പച്ചമാംസം കൊത്തിപ്പറിച്ചു കൊള്ളൂ
പക്ഷെ കഴിയില്ലോരിക്കലും എന്‍
ആത്മാഭിമാനമോ അസ്ഥിത്വമോ തൊടാന്‍.