6/10/2015

രാമേട്ടന്‍റെ ചിരി

  

മനോഹരമായ  ഒരു നാട്ടിന്‍പുറം ആണ് കിള്ളിക്കാട് ഗ്രാമം.  അത്ര  പുരോഗമനം  ഒന്നും എത്തിയിട്ടില്ല.  എങ്കിലും  കുഗ്രാമം  ഒന്നും  അല്ല ട്ടോ ...ധാരാളം  പശുക്കളും  തെങ്ങുകളും  വയലേലകളും  അമ്പലങ്ങളും  ഒക്കെ ഉള്ള  ആ ഗ്രാമത്തില്‍  അത്യാവശ്യം  കുശുമ്പും കുന്നായ്മയും അന്ധവിശ്വാസവും  ഒക്കെ  ഉണ്ട് .. എങ്കിലും ഗ്രാമീണര്‍ പാവങ്ങളും  നിഷ്കാളങ്കരും ആണ്. 

അവിടേക്ക്  ഒരു സുപ്രഭാതത്തില്‍  ഒരാള്‍ പ്രത്യക്ഷപ്പെട്ടു. നീണ്ടു മെലിഞ്ഞതെങ്കിലും ആരോഗ്യം ഉള്ള ഒരു കറുത്ത മനുഷ്യന്‍. അയാള്‍ ആരെ കണ്ടാലും പരിചിതനെപ്പോലെ  അവാരോട് കുശലം ചോദിച്ചു . ഉറക്കെ ഉറക്കെ ചിരിച്ചു. ആര്‍ക്കു എന്ത് ജോലി വേണമെങ്കിലും അയാള്‍  റെടി. ആരെ കണ്ടാലും  ''ഞാന്‍ രാമേട്ടന്‍''  എന്നയാള്‍ പരിചയപ്പെടുത്തും . പതുക്കെപ്പതുക്കെ  അയാള്‍ ആ  ഗ്രാമത്തിലെ ഒരാളായി മാറുക ആയിരുന്നു. അവിടുള്ളവര്‍ക്ക് ഇപ്പോള്‍  എന്തിനും  ഏതിനും  അയാള്‍ വേണം. 

ഇന്ന്  ഞങ്ങളുടെ    ഗ്രാമം  ഉണരുന്നത്    രാമേട്ടന്റെ  പൊട്ടിച്ചിരി  കേട്ടാണ്.. നിങ്ങള്‍  അത്ഭുതപ്പെടേണ്ട ..അതാണ്‌ രാമേട്ടന്‍ എവിടെ നിന്നാലും  എന്തു പറഞ്ഞാലും   പൊട്ടിച്ചിരിക്കും അതും വളരെ ഉച്ചത്തില്‍.എന്നിട്ട് ഓരോ കഥകള്‍ പറയും..യക്ഷിക്കഥകളും  മാടന്‍  മറുത കഥകളും ഒക്കെയാണ് പറയാന്‍ ഏറെ ഇഷ്ടപെട്ടവ...അവ മിക്കതു  സ്വന്തമായി കണ്ടു  എന്നാ രീതിയില്‍  ആണ് പറച്ചില്‍. പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് പറയുന്നത് മിക്കതും  സത്യം പോലെ  നമ്മള്‍ വിശ്വസിച്ചു പോകും. ഒക്കെ കഴിഞ്ഞു കഥകേട്ടു പേടിച്ചിരിക്കുന്ന ഞങ്ങളെ നോക്കി ഉറക്കെ ഉറക്കെ ചിരിക്കും..അതുകൊണ്ടുതന്നെ  കുട്ടികളും മുതിര്ന്നവരും  ഒരുപോലെ  രാമേട്ടന്റെ സാമീപ്യം  ഇഷ്ടപ്പെട്ടിരുന്നു.   

രാമേട്ടനെ  കണ്ടെത്താന്‍ ഒരു പ്രയാസവും  ഇല്ല ആ ചിരി കേള്‍ക്കുന്ന  ദിക്കിലേക്ക്  ചെന്നാല്‍ മതി. പക്ഷെ  അദ്ദേഹം എവിടെ നിന്ന് വന്നെന്നോ എവിടെയാണ് ഉറക്കം എന്നോ ആര്‍ക്കും  അറിയില്ല. ഗ്രാമം ഉണരും മുന്നേ രാമേട്ടന്‍ ഉണരും അതുപോലെ ഗ്രാമം ഉറങ്ങും വരെ അദ്ദേഹം എല്ലായിടത്തും ഉണ്ട്. 

പ്രായഭേദം ഇല്ലാതെ എല്ലാരും അദ്ദേഹത്തെ  രാമേട്ടന്‍ എന്നുതന്നെയാണ് വിളിക്കുന്നത്‌. നാട്ടുകാര്‍ക്ക്  എന്ത്  സഹായത്തിനും രാമേട്ടന്‍ ഉണ്ട്. പലുകറക്കാനും ,തെങ്ങ് കയറാനും, പുരയിടം  കിളക്കാനും,,വയലില്‍  കൃഷിക്കും  ഒക്കെ അദ്ദേഹം മുന്നില്‍ ഉണ്ടാകും..

കൃത്യം നാലുമണിക്ക്  വീടുകളില്‍ പലുകറക്കാന്‍  എത്തുന്നതോടെ  അദ്ദേഹത്തിന്റെ   ഒരു ദിവസം ആരംഭിക്കുകയായി. ഈ പണിക്കിടയില്‍ ഏതെങ്കിലും വീട്ടില്‍ നിന്നും പ്രാതല്‍ കഴിക്കും.. അതുകഴിഞ്ഞാല്‍ പിന്നെ നാട്ടുകാര്‍ക്ക്  പല പണികളിലും സഹായിക്കും  അവിടെ ഒക്കെ  പൊട്ടിച്ചിരി  പടര്‍ത്തും.  

അങ്ങിനെ  ഇരിക്കെ  ഒരു ദിവസം ഞങ്ങടെ ഗ്രാമം ആ പൊട്ടിച്ചിരി കേള്‍ക്കാതെ ഉണര്‍ന്നു .  അന്ന് കറവയ്ക്ക് രാമേട്ടന്‍ എത്തിയില്ല. നാട്ടുകാര്‍  ഒന്നടങ്കം അന്വേഷണം  ആരംഭിച്ചു  രാമേട്ടന്‍ എവിടെ ?????

എല്ലാപേരും  പരസ്പരം ചോദിച്ചു . രാമേട്ടന്  എന്ത് സംഭവിച്ചിട്ടുണ്ടാകും ..പലരും പലതും പറഞ്ഞു  ചിലര്‍ പുഴയിലും മറ്റും അന്വഷിച്ച് തുടങ്ങി   ... എന്ത് സഭാവിചിട്ടുണ്ടാകും  ഗ്രാം മുഴുവന്‍ സങ്കടകടലില്‍  ആയി. ഞങ്ങളുടെ  ദിനചര്യകള്‍ ആകെ തെറ്റി. ആളുകള്‍ക്ക്  സംസാരിക്കാന്‍ ഒരു വിഷയം മാത്രം  രാമേട്ടന്റെ തിരോധാനം. 

ദിവസങ്ങള്‍  കഴിഞ്ഞു ഞങ്ങള്‍ ഗ്രാമീണര്‍ പതുക്കെ പതുക്കെ രാമേട്ടന്‍ ഇല്ലാത്ത ജീവിതവുമായി  പൊരുത്തപ്പെട്ടു  തുടങ്ങി ..അങ്ങിനെ ഇരിക്കെ പെട്ടെന്നൊരു ദിവസം  രാമേട്ടന്‍  ഗ്രാമത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു ... പക്ഷെ  അദ്ദേഹത്തിന്റെ ചിരികെട്ടുപോയിരുന്നു. അതുവരെ ഞങ്ങള്‍ കണ്ട രാമേട്ടനേ ആയിരുന്നില്ല  തിരിച്ചു വന്നത് ...

പഴയപോലെ ജോലികള്‍  എല്ലാം കൃത്യമായി ചെയ്യും  പക്ഷെ ആരോടും മിണ്ടില്ല  ചിരിക്കില്ല  എന്ത് ചോദിച്ചാലും  ചോദിക്കുന്നവന്റെ  മുഖത്ത് നോക്കും .. ഒരു നിസംഗ ഭാവം ...

ഞങ്ങടെ ഗ്രാമത്തിലെ  ഒരു മുഖ്യന്‍  ആണ് നാരായണേട്ടന്‍.  അദ്ദേഹവും അറിഞ്ഞിരുന്നു  രാമേട്ടന്റെ തിരോധാനവും  തിരിച്ചു വരവും ഒക്കെ ... അങ്ങിനെ ഗ്രാമീണരുടെ  ആവശ്യപ്രകാരം  അദ്ദേഹം രാമേട്ടനെ വരുത്തി  കാര്യം പറയാന്‍ നിര്‍ബന്ധിച്ചു ..അല്ലെങ്കില്‍ ഇനി ഈ നാട്ടില്‍ നിന്നെ നിര്‍ത്തില്ല .. നീ ആരാ?  എവിടെ നിന് വരുന്നു? .. ഇടയ്ക്കു നീ ഇങ്ങോട്ട പോയത് ? നിനക്കെന്താണ് സംഭവിച്ചത്  എല്ലാം പറയൂ  അല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ പോലീസില്‍  ഏല്‍പ്പിക്കും ...''  എന്നൊക്കെ  ഭീഷണി പ്പെടുത്തി. രാമേട്ടന്റെ കഥ കേള്‍ക്കാന്‍ ഞങ്ങള്‍  ഒന്നടങ്കം  കാതോര്‍ത്തു ... 

എല്ലാം കേട്ടുനിന്ന  രാമേട്ടന്‍ ഞങ്ങളെ  ആ പാറമടയിലേക്ക്  നയിച്ചു.  ഗ്രാമത്തോടു ചേര്‍ന്ന്  ഒരു വനമുണ്ട് .  അവിടെ  ആരും പോകാത്ത  ഒരു പാറക്കെട്ടുണ്ട്. ആ പ്രദേശത്തെ  ചുറ്റിപ്പറ്റി ഒരുപാട് ഭയപ്പെടുത്തുന്ന  കഥകൾ ഞങ്ങളുടെ ഇടയിൽ  ഉണ്ട്. അതുകൊണ്ട് തന്നെ ആ ഭാഗത്തേക്ക്  ആരും പോകാറില്ല. 

 പക്ഷെ അന്ന് ഞങ്ങൾ  ഒന്നടങ്കം പൈട്പൈപ്പറിന്റെ പിന്നാലെ പോയ  എലികളെ പ്പോലെ രാമേട്ടനെ പിന്തുടര്‍ന്നു ആ  പാറക്കെട്ടുകള്‍ക്കിടയില്‍ പകുതിയിലധികവും കത്തിനശിച്ച   പുല്ലുകൊണ്ടുണ്ടാക്കിയ  ഒരു കൊച്ചു കുടിലിനു  മുന്നില്‍  ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ആരും ഒന്നും സംസാരിക്കുന്നില്ല . അവിടെ  ആ കുടിലിനു മുന്നില്‍ ഒരു മണ്‍കൂന . അതില്‍  ഒരു കരിഞ്ഞ  പൂക്കുല  കുത്തി നിര്‍ത്തി ഇരിക്കുന്നു. അയാള്‍  ആ  മണ്‍കൂനക്ക് മുന്നില്‍ മുട്ടുകുത്തി ഇരുന്നു  എന്നിട്ട് പൊട്ടി ക്കരഞ്ഞു. കുറെ നേരം നിശബ്ദത .      

രാമേട്ടന്‍  പറഞ്ഞു  തുടങ്ങി. എന്റെ  അമ്മയെ സംസ്കരിച്ച ഇടമാണിത്.ഞാന്‍ നിങ്ങളെ ഒക്കെ പറ്റിക്കയായിരുന്നു.കാലങ്ങളായി ഞാന്‍ അമ്മയോടൊത്ത്‌ ഇവിടെ ആണ് താമസ്സിക്കുന്നത്‌.കുറച്ചു നാളായി അമ്മ കിടപ്പിൽ ആയിരുന്നു . ഒരുദിവസം ഞാൻ വരുമ്പോൾ  വീടുനിന്നു കത്തുന്നു  ഓടിവന്നഞ്ഞാൻ അമ്മയെ രക്ഷിക്കാൻ നോക്കി  പക്ഷെ അമ്മ വെന്തു മരിച്ചിരുന്നു ...അടുത്തിരുന്ന മണ്ണെണ്ണ വിലക്ക് മറിഞ്ഞു വീണു തീ പടര്ന്നതായിരുന്നു ..നിഷ്കളങ്കരായ നിങ്ങളെ പറ്റിച്ചത്തിനു  ദൈവം എനിക്ക് തന്ന ശിക്ഷ ആയിരിക്കും  എന്നോട് ക്ഷമിക്കൂ...അദ്ദേഹം ഒന്ന് നിർത്തി.

വീണ്ടും  തുടർന്ന്....  അമ്മയെ ആരും കാണാതിരിക്കാന്‍  ഞാന്‍ വളരെ  ശ്രദ്ധിച്ചു  ഈ ഭാഗത്തേക്ക്  ആരും വരാതിരിക്കാന്‍  നിങ്ങള്‍ അറിയാതെ   നിങ്ങളെ ഓരോന്ന് പറഞ്ഞു  ഭയപ്പെടുത്തുമായിരുന്നു .  നിങ്ങള്‍ പോലും  അറിയാതെ  അങ്ങിനെ ഒരു  ഭയം നിങ്ങള്‍ ഗ്രാമീണരില്‍ ഉണ്ടാക്കുകയായിരുന്നു. കാരണം  അമ്മ പോലീസ് അന്വേഷിക്കുന്ന  ഒരു  പ്രതി  ആണ്.  സ്വയം രക്ഷക്കായി  ഒരാളെ കൊന്നു. ഞങ്ങളുടെ  ഗ്രാമത്തിലെ  ഒരു മുഖ്യനെ. എന്ത് ചെയ്യണം  എന്നറിയാതെ  വാവിട്ടു കരഞ്ഞ അമ്മയെയും കൂട്ടിഎങ്ങോട്ടെന്നില്ലാതെ  പുറപ്പെട്ടു. ബസ്സിലും  ട്രെയിനിലും  നടന്നും  ഒക്കെ ഒരു രാത്രിയില്‍  ഇവിടെ എത്തപ്പെട്ടു.  ഇവിടെ ഈ ഗ്രാമത്തില്‍  ഞാന്‍  സുരക്ഷ കണ്ടെത്തുക ആയിരുന്നു. നിഷ്കളങ്കരായ  നിങ്ങള്‍  ഒരിക്കല്‍പോലും ഞാന്‍ ആര് എന്ന് ചോദിച്ചില്ല.  അമ്മയെ പുറം ലോകം കണ്ടാല്‍  പോലീസ് പിടിക്കുമോ  എന്ന് ഞാന്‍ ഭയപ്പെട്ടു . അതുകൊണ്ട് തന്നെ  ഓരോ ദിവസവും  ഇവിടേയ്ക്ക് ആരും വരാതിരിക്കാന്‍  ഞാന്‍ ഓരോ പുതിയ  പുതിയ കഥകള്‍  ഉണ്ടാക്കി  നിങ്ങളെ കേള്‍പ്പിച്ചു കൊണ്ടിരുന്നു... ആര്‍ക്കും സംശയം  തോന്നാതിരിക്കാന്‍  ഒരു വിഡ്ഢിയെ പ്പോലെ  ചിരിച്ചു കൊണ്ടിരുന്നു. ....രാമേട്ടന്‍ പറഞ്ഞു നിര്‍ത്തി. 

ഒരു ചിരിയില്‍  മയങ്ങിപ്പോയി  വിഡ്ഢിയാക്കപ്പെട്ട  ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ പരസ്പരം  നോക്കി നിന്നു. 

6/08/2015

ഒരമ്മയുടെ പുഞ്ചിരി

                 

ഇത്  ഒരു കഥ അല്ല. പക്ഷെ  കഥയെക്കാള്‍  ഹൃദയ  ഭേദകമായ  ജീവിതം. 

കഴിഞ്ഞൊരു ദിവസം  അമ്മയുടെ അസുഖ സംബന്ധമായ ഒരു  കാര്യത്തിനു സി എസ് ഐ ഹോസ്പിറ്റലില്‍  പോകേണ്ടി വന്നു. അവിടെ വച്ച്  വളരെ  അവിചാരിതമായി ആശുപത്രി പരിസരം വൃത്തിയാക്കുന്ന ഒരമ്മയെ കണ്ടു. ഞങ്ങള്‍  കാറില്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ ആ അമ്മ ഞങ്ങളെ നോക്കി ദയനീയം എങ്കിലും ഹൃദ്യമായി ചിരിച്ചു. എന്ത് കൊണ്ടോ ആ ചിരി അവഗണിക്കാന്‍ തോന്നി ഇല്ല.
ഞങ്ങള്‍ അടുത്ത് ചെന്നു. ഞങ്ങള്‍ അമ്മയെ കൊണ്ട് പോയിരുന്നില്ല വിവരം അന്വേഷിക്കാന്‍ ചെന്നതായിരുന്നു. അതുകൊണ്ട് തന്നെ അവരോടു ചില കാര്യങ്ങള്‍ ചോദിക്കണം എന്നും ഉണ്ടായിരുന്നു. അടുത്ത് ചെന്നപ്പോള്‍ തന്നെ മേലോട്ട് ചുരുക്കി ചെരുവി ഇരുന്ന സാരി നേരെയാക്കി ചെറു ചിരിയോടെ എന്ത് എന്ന ചോദ്യം ചോദിക്കാതെ ചോദിച്ചു നോട്ടത്തിലൂടെ. ഞങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങള്‍ അവര്‍ പറഞ്ഞു തന്നു.

പിന്നെ ഞങ്ങള്‍ ആ അമ്മയെ കുറിച്ച് ചോദിച്ചു. പാവം അവര്‍ ഒന്‍പതു വര്‍ഷമായി അവിടെ താമസിക്കുന്നു. ബ്രെസ്റ്റ് കാന്‍സര്‍. ചികിത്സയുടെ ഭാഗമായി ഒരു ബ്രെസ്റ്റ് നീക്കം ചെയ്തു. അസുഖം മാറി വന്നപ്പോള്‍.ഗള്‍ഫു രാജത്ത്തില്‍ എവിടെയോ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് അസുഖം ആയി തിരിച്ചെത്തി. പിന്നെ അദ്ദേഹവും ഇതേ ആശുപത്രിയില്‍. ആ അമ്മ ആ ആശുപത്രിയില്‍ തന്നെ ചെറിയ പണികള്‍ ഒക്കെ ചെയ്തും ഭര്‍ത്താവിനെ ശിശ്രൂഷിച്ചും അവിടെ  കഴിഞ്ഞുവന്നു . രണ്ടു മക്കള്‍ പത്താം ക്ലസില്‍ പഠിപ്പുനിര്‍ത്തി വീട്ടില്‍ ഉണ്ട്. ഭര്‍ത്താവ് ഇപ്പോഴും ചികിത്സയില്‍ ആണ് . ഇപ്പോള്‍ അമ്മയ്ക്കും കാന്‍സര്‍. ആ അമ്മയും ഇപ്പോള്‍ അവിടെ ഉണ്ട് . ഇത്രേം  ദുരിതങ്ങള്‍ക്കിടയില്‍ സ്വന്തം വേദന മറന്നു  ആ അമ്മ ആ ആശുപത്രിയില്‍ തൂത്തും തുടച്ചും രോഗികളെ സഹായിച്ചും കഴിയുന്നു. ആരും തുണ ഇല്ലാതെ രണ്ടു പെണ്മക്കള്‍ വീട്ടില്‍. 

എന്നിട്ടും ആ അമ്മ കരയുന്നില്ല സഹായിക്കണം എന്ന് പറഞ്ഞതും ഇല്ല. അവര്‍ക്കെന്തോ അവരുടെ മനസ്സില്‍ ഉള്ളത് ഞങ്ങളോട് പറയണം എന്ന് തോന്നിക്കാണും. അവരുടെ കഥ പറഞ്ഞിട്ട് ആ അമ്മ പറയുകയാണ്‌ നിങ്ങള്‍ നിങ്ങളുടെ അമ്മയെ ഇങ്ങു  കൊണ്ട് വന്നോളൂ ഞാന്‍ നോക്കിക്കോളാം. എന്ന്. ആ അമ്മയുടെ നെഞ്ചുകളിലേക്ക് ഞാന്‍ ഒന്ന് നോക്കി  അതെ ഒരു ഭാഗം ചുളുങ്ങിയ ആ മാറിടങ്ങളിലേക്ക്  ഒന്നേ നോക്കാന്‍ കഴിഞ്ഞുള്ളൂ. അറിയാതെ കണ്ണ്നെ നിറഞ്ഞു ഇടനെഞ്ചു വല്ലാതെ വിങ്ങി . പെട്ടെന്ന് ശ്രീയേട്ടന്‍ പോക്കെറ്റില്‍ നിന്നും കുറച്ചു നോട്ടുകള്‍ ആയമ്മക്ക്‌ നീട്ടി. ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും  നിറഞ്ഞ സന്തോഷത്തോടെ അത് വാങ്ങി. അത്രയം നേരം കണ്ണ് നിറയ്ക്കാതിരുന്ന ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഞങ്ങള്‍ കാറില്‍ കയറുമ്പോഴും അവര്‍ പറഞ്ഞു അമ്മയെ ഇങ്ങു കൊണ്ടുവന്നാല്‍ മതി ഞാനുണ്ട് ഇവിടെ എന്ന്.  കാറ്‌ മറയുന്നത് വരെ നിറകണ്ണുകളും   കൂപ്പുകൈകള്മായി  ആ അമ്മ അവിടെ  നില്‍ക്കുന്നുണ്ടായിരുന്നു.  

6/06/2015

വാമനപുരം പുഴ

ഞങ്ങളുടെ നാട്ടില്‍ അതായത് ആറ്റിങ്ങല്‍ പ്രദേശത്ത് കൂടെ ഒഴുകുന്ന മനോഹരിയായായ ഒരിക്കലും രുദ്രയായികണ്ടിട്ടില്ലാത്ത വാമനപുരം നദിയെ ക്കുറിച്ച് ഞാന്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു തരാം ...
വാമനപുരം പുഴ
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം പുഴ. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്. നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിന്‍റെ പേരില്‍ നിന്നാണ് ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത് എന്നു പറയുന്നു
പശ്ചിമഘട്ടത്തിലെ1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിക്കുന്നത്. 88 കി.മി ദൂരം തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ ഒഴുകുന്ന നദി തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്നു. പക്ഷേ 11.2 കി.മി. ദൂരം മാത്രമെ വാമനപുരം നദിയിൽ സഞ്ചാരയോഗ്യമായുള്ളു.
കല്ലാർ,ആനപ്പാറ,അപ്പുപ്പൻകാവ്ക്ഷേത്രം,വിതുര,ചേറ്റച്ചൽ,കാറുവൻകുന്ന്, ആറ്റിങ്ങൽ നഗരം,അഞ്ചുതെങ്ങ് കായൽ.എന്നെ പ്രദേശത്ത് കൂടി കടന്നു പോകുന്നു.
സഹ്യപര്‍വ്വതത്തിലെ അഗസ്ത്യമുടിയുടെ സമീപം ആണ് ഇ ചെമുഞ്ഞി മൊട്ട എന്ന കുന്ന്..അവിടെ നിന്ന് ഉത്ഭവിച്ച് പൊന്മുടിക്ക് സമീപം കൂടി ഒഴുകി കല്ലാറില്‍ എത്തി..അവിടെ നിന്ന് വിതുരക്ക് പുറകിലൂടെ ഒഴുകി ചെറ്റച്ചല്‍ വഴി പാലോട് എത്തുന്ന നദി, തുടര്‍ന്ന് മീന്മുട്ടി വഴി ,പേരയം ,അരുവുപ്പുറത്ത് എത്തുന്നു ..അവിടെ നിന്ന് നീറുമന്‍കടവ് വഴി, വാമനപുരത്ത് എത്തി..പുല്ലയില്‍ വഴി ആറ്റിങ്ങല്‍ എത്തുകയുംഅവിടെനിന്ന് കൊല്ലമ്പുഴ വഴി .ചിറയിന്കീഴും തുടര്‍ന്ന് അഞ്ച് തെങ്ങ് കായലില്‍ എത്തും .. മുതലപ്പൊഴി അവിടെയാണ് കായലും നദിയും കടലും ചേരുനത് ..
തിരുവിതാകൂറിലെ രാജഭരണന കാലത്ത് ഈ നദി ഒരു പാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.ചരിത്ര പ്രധാനമായ ആറ്റിങ്ങല്‍ കലാപത്തിനു ഈ നദി സാക്ഷിയാണ് .ആറ്റിങ്ങലിലെ ധീര ദേശാഭിമാനികള്‍ നടത്തിയ ഈ വിപ്ലവം പരാജയമായിരുന്നെങ്കിലും വിദേശാധിപത്യത്തിനെതിരെ നടന്ന ആദ്യ വിപ്ലവമായി ഇതിനെ കണക്കാക്കുന്നു .
ഈ പുഴയുടെ തീരത്താണ് തിരുവിതാങ്കൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന കോയിക്കല്‍ കൊട്ടാരം .ഈ കൊട്ടാരത്തോട് ചേര്‍ന്ന തിരു ആറാട്ട്‌ ക്ഷേത്രത്തില്‍ ഇപ്പോഴും തിരുവിതാംകൂര്‍ മഹാരാജാവ് നേരിട്ടു എഴുന്നള്ളാറുണ്ട്.
ചരക്കു ഗതാഗതത്തിന് ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ ഈ നദി ഉപയോഗിച്ചിരുന്നു. ഞാന്‍ എന്റെ കുട്ടിക്കാലത്ത് ഈ നദിയില്‍ കുളിക്കാന്‍ പോകുമായിരുന്നു അപ്പോള്‍ തോണ്ടും കയറും ഒക്കെ കയറ്റിയ വലിയ വള്ളങ്ങള്‍ ഈ പുഴയിലൂടെ ഒഴുകി നടക്കുന്നത് കൌതുകത്തോടെ ഞങ്ങള്‍ നോക്കി നിന്നിട്ടുണ്ട്.
രാജഭാരണകാലത്ത് നിര്‍മിക്കപ്പെട്ട അതിമനോഹരമായ കുളിക്കടവുകള്‍ ഇവിടെ ഉണ്ട് . ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള വൃത്തിയുള്ള കുളിക്കടവുകള്‍. പ്രദേശത്ത് ആനയെ കുളിപ്പിക്കാനായി പടവുകള്‍ ഇല്ലാതെ കെട്ടിയിട്ടുണ്ട് അവിടെ ക്ഷേത്രം വക ആനകളെ കുളിപ്പിക്കാന്‍ കൊണ്ട് വരും. അതൊക്കെ അന്നത്തെ ഞങ്ങളുടെ കൌതുക കാഴ്ചകള്‍ ആയിരുന്നു.
ഇന്ന് മണലെടുപ്പ് കൊണ്ട് വളരെ അപകടം പിടിച്ചതും ആഴമേറിയതും ആയി ഈ നദി മാറിയിരിക്കുന്നു എങ്കിലും അതിന്റെ മനോഹാരിതയ്ക്ക് ഒട്ടും മാറ്റം ഇല്ല.
(കടപ്പാട് ഗൂഗിള്‍ ) പിന്നെ കുറച്ചു എന്റെ അനുഭവവും