1/16/2016

രതിലയം

    

തരളിതയാമത്തില്‍ കുളിരല  വീശുമ്പോള്‍ 
മൃദുലവികാരങ്ങളുണരുന്നു.....
വിണ്‍ചന്ദ്രലേഖ പുഞ്ചിരി തൂകുമ്പോള്‍ 
താരകള്‍ കണ്‍ചിമ്മിച്ചിരിയ്ക്കുന്നു....

പ്രേയസ്സീ എന്നെ  നീ  പുല്കുന്ന നേരം
ആപാദചൂഡം  കുളിരുന്നു ....
നിശീഥിനി പോലും നാണിക്കും യാമത്തില്‍ 
രാവിന്‍റെ വെണ്‍ചേലയുലയുന്നു .

രാപ്പാടി പാടുന്ന,പൂമഴ പെയ്യുന്ന, 
പിച്ചികള്‍ പൂക്കുന്ന,  നല്ല രാവില്‍, 
ആലസ്യമോടെ  മയങ്ങുന്ന നിന്‍ചാരെ 
തരളിതഗാത്രനായ്  ഞാനിരുന്നു...
ജാലകവാതിലിലൂടൊരു പൂങ്കാറ്റ്
കുളിരുമായ് എന്നെത്തഴുകാന്‍ വന്നു . 

അഭിപ്രായങ്ങളൊന്നുമില്ല: